ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

ബാലവിഹാര്‍

ഞായറാഴ്ചകളില്‍ ചിന്നു ഇപ്പോള്‍ ബാലവിഹാറിനു പോകുന്നുണ്ട്. കുട്ടികള്‍ ക്ലാസ്സിലിരിക്കെ കൂടെ വരുന്ന അച്ഛനമ്മമാര്‍ക്ക് കേട്ടിരിക്കാന്‍ ചിന്മയാനനന്ദ സ്വാമികളുടെ പ്രഭാഷണങ്ങള്‍ അവിടെ പ്രൊജെക്‍റ്റ് ചെയ്യും. കഴിഞ്ഞ ആഴ്ച അമ്മയുടെ കൂടെ അതും കേട്ടിരിക്കേണ്ടി വന്നു ദേവൂന്‌. അന്ന്‌ ബോറടി മാറ്റാന്‍ അവള്‍ പെട്ട പാട്‌ അമ്മ നന്നായി കണ്ടതുമാണ്‌. എന്നിട്ടും ഇത്തവണയും ദേവൂനേയും കൊണ്ടാണ്‌ അമ്മ പോയത്. സ്ക്രീനില്‍ വീണ്ടും ചിന്മയാനന്ദജിയുടെ മുഖം തെളിഞ്ഞു വന്നു. പ്രഭാഷണ പരമ്പരയുടെ അടുത്ത ലക്കം തുടങ്ങി.
"കഴിഞ്ഞ ആഴ്ച കണ്ടതല്ലേയമ്മേ ഇത്‌? പിന്നേയും ഇതു കാണാന്‍ എന്തിനാ ഇവിടെ ഇരിക്കണേ?"
അക്ഷമയോടെ ദേവൂന്റെ ചോദ്യം. സ്ക്രീനില്‍ ഒരേ മുഖം.. കേള്‍ക്കുന്നത് ഒരേ ശബ്ദം..അപ്പോള്‍ ചോദ്യം തികച്ചും ന്യായം തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല: